കര്‍ത്താവിന്റെ കഷ്ടാനുഭവത്തിനു മുന്നോടിയായി താന്‍ ജരുസലെമിലേക്ക് എഴുന്നള്ളിയതിന്റെ ഓര്‍മ്മകളുമായി നാം ഓശാന പെരുന്നാള്‍ ആചരിക്കുന്നു. തന്നെത്താന്‍ താഴ്ത്തി കഴുതപ്പുറത്തേറി എഴുന്നള്ളിയ ദൈവപുത്രനെ ഒലിവിന്‍ കൊമ്പുകളും, പുഷ്പങ്ങളും, ഈന്തപ്പനയോലകളും, ഹോശാന സ്തുതികളുമായി യെരുശലേം നഗരം സ്വീകരിച്ചു.